Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle

Thrissur

പോലീസ് പിടിച്ചിട്ട വാഹനം നാട്ടുകാർക്ക് ദുരിതം

വടക്കാഞ്ചേരി: പോലീസ് പിടിച്ചിട്ട വാഹനം നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്നു. വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് റോഡിലാണ് മണൽകടത്തിയ ലോറി പോലീസ് പിടിച്ചിട്ടിരിക്കുന്നത്.

പ്രദേശത്ത് നിരവധി കടകളാണ്സ്ഥിതിചെയ്യുന്നത്. ടിപ്പർ ലോറിയിൽ പൊന്തക്കാട് കയറികിടക്കുന്നതിനാൽ പ്രദേശം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. നിരവധിതവണ ലോറി മാറ്റാൻ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു. സംഭവത്തിൽ പൊതുമരാമത്ത് നിരത്തു വിഭാഗം ഉടൻ ഇടപെട്ട് ലോറി നീക്കംചെയ്യണമെന്ന് വ്യാപരികളും നാട്ടുകാരും പറഞ്ഞു.

Kerala

ജാസ്‌ലിയയുടെ മരണം: വാഹനം കണ്ടെത്തി, ഡ്രൈവർ ഒളിവിൽ

കൊച്ചി: അങ്കമാലിയില്‍ ജാസ്‌ലിയ ജോണ്‍സനെ ഇടിച്ച വാഹനം ഓടിച്ചയാളെ കണ്ടെത്താനായില്ല. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ വാഹനം.

മഹീന്ദ്ര എക്‌സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്‍റെ മകന്‍ ഡോ. സിറിയക് ആണെന്നു പോലീസ് പറയുന്നു. വാഹനം ആലപ്പുഴ തുറവൂരില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍, സിറിയക്കിനെ കണ്ടെത്തിയിട്ടില്ല.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിനു സമീപം ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.

ജാസ്‌ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് കേരളയിലേക്കും കൈമാറി. ഇന്നു വൈകുന്നേരം മൂന്നിനാണ് ജാസ്‌ലിയയുടെ സംസ്‌കാരം.

Kerala

പത്തനംതിട്ട കളക്ടറുടെ വാഹനത്തിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

കോന്നി: പത്തനംതിട്ട ജില്ലാ കളക്‌ടർ എസ്. പ്രേം കൃഷ്ണന്‍റെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ എതിർദിശയിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്

അപകടത്തിൽ കളക്ടർ ഉൾപ്പെടെ മൂന്ന് പേർ ചികിത്സയിലാണ്. കോന്നിയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തലകീഴായി മറിയുകയായിരുന്നു.

കളക്ടർക്കു പുറമേ ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവർക്കാണ് പരിക്കേറ്റത്.

District News

നിയന്ത്രണം വിട്ടകാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു

പൂഞ്ഞാർ: നിയന്ത്രണം വിട്ട കാർ റോഡിന് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ചേർപ്പുങ്കൽ സ്വദേശിനി അനു സിജോ (30), മകൾ ജെന്ന സിജോ (മൂന്ന്), ഗിരിജാ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. കുന്നോന്നി ഏന്തയാർ റോഡിൽ തകിടി കുരിശുപള്ളിക്ക് സമീപത്തെ വളവിലാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്.

തകിടി പള്ളിയിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടം. നിയന്ത്രണം വിട്ട കാർ 50 അടിയോളം താഴ്ചയിലേക്കാണ് പതിച്ചത്. പരിക്കേറ്റ ഗിരിജാ ബാബുവിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലാ: വിവിധ അപകടങ്ങളില്‍ പരിക്കേറ്റ മൂന്ന് പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ പാലായില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികന്‍ പുലിയന്നൂര്‍ സ്വദേശി അഖിലേശ്വരന്‍ (14), ഇന്നലെ ഉച്ചക്ക് പൈകയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കാഞ്ഞിരമറ്റം സ്വദേശികളായ ജോജോ (46) ജോഹന്‍ (എട്ട്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

International

പലസ്തീൻ പൗരനെ വാഹനം ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തി ഇസ്രയേൽ സൈനികൻ

വെസ്റ്റ് ബാങ്ക്: വഴിയരികിൽ പ്രാർഥിക്കുകയായിരുന്ന പലസ്തീൻ സ്വദേശിയെ ആയുധധാരിയ ഇസ്രയേലി സൈനികൻ വാഹനം ഇടിപ്പിച്ച് വീഴ്ത്തി. പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് സംഭവം. എന്നാൽ വാഹനം ഇടിച്ചു കയറ്റിയ യുവാവ് മുൻ സൈനികനാണെന്നും ഇയാളുടെ സൈനിക സേവനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നതയും ഇസ്രയേൽ സൈന്യം അറിയിച്ചു.

ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ ഇസ്രയേൽ പൗരന്‍റെ ആയുധം കണ്ടുകെട്ടിയതായും ഇസ്രയേൽ സൈന്യം പറഞ്ഞു. ദൃശ്യങ്ങളിൽ ഇസ്രയേൽ സൈനികൻ സിവിലിയൻ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് വ്യക്തമാണ്. ഇയാൾ പിന്നീട് പലസ്തീൻ പൗരന് നേർക്ക് ആക്രോശിക്കുകയും പ്രദേശം വിട്ടുപോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇസ്രയേൽ സൈനികൻ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും ആരോപണമുണ്ട്. ഐക്യരാഷ്ട്രസംഘടനയുെട കണക്കുകൾ പ്രകാരം വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ രേഖപ്പെടുത്തിയ വർഷങ്ങളിലൊന്നായിരുന്നു ഇത്.

Kerala

ഗൂഗിൽ മാപ്പ് ചതിച്ചു; യുവാക്കളുടെ വാഹനം കനാലിലേക്ക് ചരിഞ്ഞു

തിരുവനന്തപുരം: ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു. തിരുവനന്തപുരം വര്‍ക്കല താഴെ വെട്ടൂരിലാണ് സംഭവം.

കൊല്ലത്തു നിന്നും ഒരു സത്ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവര്‍. രണ്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

ഇടുങ്ങിയ റോഡിലൂടെ ഗൂഗിൾ മാപ്പ് നോക്കി എത്തിയപ്പോഴാണ് സ്‌കോര്‍പിയോ കനാലിലേക്ക് തെന്നി മാറിയത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വാഹനം കയറിട്ട് കെട്ടിവലിച്ചെങ്കിലും ഉയര്‍ത്താനായില്ല. പിന്നീട് ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തുകയായിരുന്നു.

National

അപകടമുണ്ടാക്കിയ കാർ കന്നഡ നടി ദിവ്യ സുരേഷിന്‍റേത്; വാഹനം പോലീസ് പിടിച്ചെടുത്തു

 

ബംഗളൂരു: ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്‍റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം നാലിന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമായിരുന്നു അപകടം.

അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്കും പരുക്കേറ്റു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വാഹനം ദിവ്യ സുരേഷിന്‍റേതാണെന്ന് വ്യക്തമായത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി. വാഹനം പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് കേസിന്‍റെ തുടർനടപടികൾ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Kerala

പോലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

 

 

മലപ്പുറം: പോലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയൽ. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പോലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. ഇവരെ 35 കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.

തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസിന്‍റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി(25), അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ(25), കടുങ്ങപുരം സ്വദേശി ജംഷീർ(25) എന്നിവർ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരൂർ ടൗണിൽ തിരൂർ പോലീസ് പതിവ് വാഹന പരിശോധന നടത്തവേയാണ് കക്കൂസ് മാലിന്യവുമായി ഒരു വാഹനം കടന്നുവന്നത്. ഇതിനെ തടയാൻ ശ്രമിക്കുന്നതിനിടെ നിർത്താതെ മുന്നോട്ടുപോവുകയായിരുന്നു.

തുടർന്ന് വാഹനത്തെ പോലീസ് പിന്തുടരുകയായിരുന്നു. കൈ കാണിച്ച് നിർത്താൻ ശ്രമിച്ച എസ്‌ഐയ്ക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ചാലിയത്ത് വച്ചാണ് പോലീസ് ഈ വാഹനത്തെ പിടികൂടുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest News

Corehub Up